Thursday, October 1, 2009

കൊല്ലന്‍











യുവത്വത്തിന്റെ
നാവു പിഴുതെടുത്ത്
അരിവാള്‍ നിര്‍മ്മിച്ചു.

അധികാരത്തിന്റെ ചുറ്റിക
അതില്‍ ചേര്‍ത്തു വെച്ചു.

ഭയമെന്ന വികാരത്താല്‍
രക്ഷാകവചം തീര്‍ത്തു.

അനന്തരം ഉഷസ്സായി;
സന്ധ്യയായി; രാത്രിയായി.

കിഴക്കുനിന്ന് ‘മാവോ, മാവോ’
എന്ന അശരീരി മുഴങ്ങി.

സ്വര്‍ഗ്ഗരാജ്യത്തിന്റെ
വരവറിയിച്ചുകൊണ്ട്
ഒരു ചുവപ്പു നക്ഷത്രമുദിച്ചു..!