Thursday, September 24, 2015

ഇവിടെ















ചില ജീവിതങ്ങളിൽ നിന്ന് ടോട്ടൽ ജീവിതത്തിലേക്കുള്ള വൈകാരിക സഞ്ചാരങ്ങളാണ് പൊതുവിൽ ശ്യാമപ്രസാദിന്‍റെ സിനിമകൾ. ആദ്യസംരംഭമായ 'പെരുവഴിയിലെ കരിയിലകൾ' തന്നെയാണ് ഇന്നും മനസ്സിനെ ത്രസിപ്പിക്കുന്ന ഒരു ക്ലാസ് വർക്ക്. 

അമേരിക്കയിലെ അറ്റ്ലാന്റ നഗരത്തിന്‍റെ ആംബിയൻസിൽ ഭാവനയെയും പൃഥ്വിയെയും നിവിനെയും കാണുന്നതിലെ ഒരു ചന്തമുണ്ടല്ലോ. അതു തന്നെയാണ് പടത്തിന്റെ മൊത്തത്തിലുള്ള ആനച്ചന്തം. പിന്നെ എടുത്തു പറയാനുള്ളത് പൃഥ്വിയുടെ കറതീർന്ന അർപ്പണവും പ്രൊഫഷണലിസവുമാണ്. സീരിയൽ കില്ലറെ തപ്പുന്ന സ്ഥിരം പണി തന്നെ ഇവിടെയും കിട്ടിയെങ്കിലും സ്വന്തം മുദ്രകൾ കൃത്യമായി പതിപ്പിച്ചാണ് അയാൾ രംഗംവിടുന്നത്. ടൈമിംഗിലും അക്സന്റിലും നിവിന് ടിയാൻ തീർക്കുന്ന സുന്ദരൻ വെല്ലുവിളികൾ കണ്ടിരിക്കാൻ ഒരു പ്രത്യേക സുഖമുണ്ട്. 

 വേൾഡ് ക്ലാസ് വിഷ്വൽസും ലയമധുരമായ സംഗീതവുമുണ്ട്. ഇടക്കിടെ ഗൃഹാതുരനായിപ്പോകുന്ന ഒരു മാസ്റ്റർസംവിധായകനുണ്ട്. ഒരു ത്രില്ലർ മൂവിയുടെ ചടുലവേഗമുണ്ട്. നടനചാരുതയുണ്ട്. ചുരുക്കത്തിൽ കാസ്റ്റിംഗിന്‍റെയും പെർഫോമൻസിന്‍റെയും സിനിമയെന്ന് ഒരു പടത്തെ വിശേഷിപ്പിക്കാമെങ്കിൽ അതാണ് ഇവിടെ.